ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ ട്രെയിനപകടത്തില്‍ അട്ടിമറി സാധ്യത തള്ളി പോലീസ്. അപകടത്തിന് പിന്നില്‍ ഏതെങ്കിലും ഭീകരസംഘടനകള്‍ പ്രവര്‍ത്തിച്ചതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ പറഞ്ഞു.
അപകടം നടന്ന ദിവസം മുതല്‍ ഭീകരവിരുദ്ധ സ്ക്വാഡ് സ്ഥലത്തുണ്ട്. ഭീകരബന്ധം സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല. സാങ്കേതിക കാരണങ്ങളാകാം അപകടത്തിന് കാരണം. അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിവനക്കാരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നാല് ഉന്നത ഉദ്യോഗസ്ഥരെ റെയില്‍വെ സസ്പെന്‍ഡ് ചെയ്തു. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് നിര്‍ബന്ധിത അവധി നല്കി. നാല് പേരെ സ്ഥലം മാറ്റി.
റെയില്‍പ്പാളത്തില്‍ വിള്ളലുണ്ടായിരുന്നുവെന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നേരത്തെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കിയിരുന്നു.
ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നത് ലോക്കോ പൈലറ്റിനെ അറിയാക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയാണ് ഉത്ക്കല്‍ എക്സ്പ്രസ് പാളം തെറ്റി 24 പേര് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: