കായംകുളം: കൃഷ്ണപുരത്തുനിന്ന് എട്ടു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലീസിലെ ഉന്നതരുമായി ചര്‍ച്ച നടത്തി.
വന്‍ മാഫിയാ സംഘങ്ങളുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. കാറില്‍ കടത്തുന്നതിനിടെ കായംകുളത്തിനടുത്ത് കൃഷ്ണപുരത്തുനിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ പോലീസ് പിടികൂടിയത്. 13 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നെന്നും കായംകുളത്തെത്തും മുന്‍പ് മറ്റെവിടെയോ ബാക്കി തുക കൈമാറിയെന്നും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ സംഘത്തിലെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
അസാധു നോട്ടുകള്‍ പുതിയ നോട്ടാക്കാന്‍ നിയമപരമായി മാര്ഗമില്ലാതിരിക്കെ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കേസില്‍ സഹായം തേടി പോലീസ് ആര്‍ബിഐയെ സമീപിച്ചു. എന്നാല്‍, പിടികൂടിയവരില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഗര്‍കോവില്‍ കേന്ദ്രീകരിച്ചും കരുനാഗപ്പള്ളിയിലും അന്വേഷണം നടത്തി. നോട്ട് കടത്തിയ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തെങ്കിലും പോലീസിനെ വെട്ടിച്ചു കടന്ന മൂന്നാമത്തെ വാഹനം കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: