ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട കോളേജുകള്‍ നിലപാട് മാറ്റി സുപ്രീം കോടതിയെ സമീപിച്ചു. എംബിബിഎസ് സീറ്റില്‍ പതിനൊന്ന് ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ അനുമതി തേടി എംഇഎസ്, കാരക്കോണം മെഡിക്കല്‍ കോളേജുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
അന്‍പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും ബാക്കിയുള്ളതില്‍ 11 ലക്ഷവുമായിരുന്നു സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള കരാര്‍. കരാര്‍ വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കിയതിനാല്‍ കരാറും അസാധുവായെന്ന് മാനേജ്മെന്റുകള്‍ വാദിച്ചു.
അതിനാല്‍ കരാറിലേര്‍പ്പെടാത്ത കോളേജുകള്‍ക്ക് 11 ലക്ഷം ഫീസ് ഈടാക്കാന്‍ നല്കിയ താല്‍ക്കാലിക അനുമതി തങ്ങള്‍ക്കും ബാധകമാക്കണമെന്ന് എംഇഎസ്സിനും കാരക്കോണം മെഡിക്കല്‍ കോളേജിനും വേണ്ടി ഹാജരായ വി.ഗിരിയും മുകുള്‍ റോഹ്തഗിയും ആവശ്യപ്പെട്ടു. കരാര്‍ റദ്ദായിട്ടില്ലെന്നും വ്യവസ്ഥകള്‍ മാത്രമാണ് ഒഴിവായതെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: