കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ എല്‍ഡിഎഫ്, യു ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള അക്രമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പടിപ്പുരക്കല്‍ പറഞ്ഞു. കൊടുവള്ളി നഗരസഭയില്‍ കേന്ദ്ര പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെയും കേരള ഗവണ്മെന്റ് പദ്ധതിയായ ലൈഫിന്റെയും ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
കൂടാതെ കേന്ദ്രപദ്ധതി ആയ ജലസുഭിക്ഷ കിണര്‍ റീചാര്‍ജിംഗ് പദ്ധതിയും പൂര്‍ണമായി പരാജയപ്പെട്ടിരിക്കയാണ്. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും കൗണ്‍സിലര്‍മാരെ സ്വാധീനിച്ച് ഭരണം പിടിക്കാന്‍ എല്‍ഡിഎഫും ശ്രമം നടത്തുന്നതിനിടയില്‍ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് നഗരസഭയില്‍ അവതാളത്തിലായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ജനങ്ങളില്‍ നിന്ന് മറച്ചു വെക്കാനാണ് ഇരു മുന്നണികളും പരസ്പരം അക്രമം നടത്തി രാഷ്ട്രീയനാടകം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബിജെപി കൊടുവള്ളി നഗരസഭാ കമ്മിറ്റി പ്രസിഡണ്ട് കെ.വി അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. വി. ഷിജികുമാര്‍, കെ.പി. മുരളീധരന്, വി.എം. ഷാജു, സി. കിഷോര്‍, കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: