ആലപ്പുഴ: ദേശീയതയെ വര്‍ഗ്ഗീയതയായി ആക്ഷേപിക്കുന്ന കാലഘട്ടമാണിതെന്ന് ആര്എസ്എസ്ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ധര്‍മ്മ സംവാദവും ഹിന്ദുമഹാസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ജനിക്കാന്‍ കഴിയുന്നതു തന്നെ സുകൃതമാണ്. സത്യത്തെ കണ്ടെത്താന്‍ ശ്രമിച്ചവരാണ് ഭാരതീയര്‍. എന്നാലിന്ന് സത്യത്തെ വേട്ടയാടുകയാണ്. അതിനാല്‍ ധര്‍മ്മ സംവാദങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്. ഋഷിമാരുടെ നാടായിരുന്നു ഭാരതം. അതിനാലാണ് ആര്‍ഷഭാരതമെന്ന് പറഞ്ഞിരുന്നു. തിരുവിതാംകൂറിന്റെ പേരുപോലും ധര്മ്മരാജ്യമെന്നായിരുന്നു.
ചെറുകോല്‍ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദന് മുഖ്യപ്രഭാഷണം നടത്തി. മനുഷ്യന് മൃഗത്തേക്കാള്‍ അധഃപതിച്ച കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം പിതാവിന്റെ വാക്കുപാലിക്കാന്‍ എല്ലാം ത്യജിച്ച് കാട്ടില്‍ പോകാന്‍ ശ്രീരാമചന്ദ്രന് തയ്യാറായി. എന്നാലിന്ന് കാര്യം നേടാനായി സ്വന്തം പിതാവിനെ വരെ ബലി കഴിക്കാന്‍ തയ്യാറാവുന്ന തലമുറയാണിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ധീവര എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് അഡ്വ. വി. പത്മനാഭന് അദ്ധ്യക്ഷനായി. സ്വാമി ചിദാനന്ദപുരി, കായംകുളം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ, വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പര്‍ശാനന്ദ, ശ്രീനാരായണ വിശ്വധര്‍മ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ, ബ്രഹ്മകുമാരി ദിഷ, രമ(ചിന്മയ മിഷന് ആലപ്പുഴ), വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി, ധര്‍മ്മ സംവാദ ആഘോഷ സമിതി ചെയര്മാന് വി.എന്‍. രാമചന്ദ്രന്, കണ്‍വീനര്‍ കെ.വി. ജയകുമാര്‍, സംയോജക് കെ.ആര്. സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: