വൈക്കം: ജപ്പാന് കുടിവെള്ള പദ്ധതിക്കായി വീണ്ടും റോഡ് കുത്തിപൊളിക്കാനുള്ള നീക്കത്തില്‍ യുവമോര്‍ച്ച വൈക്കം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നടന്ന അഴിമതിയുടെ ഫലമാണ് താവേലി മുതല്‍ ചെമ്മനാകരി വരെയുള്ള ഭാഗത്തെ പൈപ്പ് നിരന്തരമായി പൊട്ടുന്നത്. പമ്പിംഗ്സ്റ്റേഷന് നിലനില്‍ക്കുന്ന കളമ്പൂര് മുതല്‍ താവേലി വരെയുള്ള ഭാഗത്ത് പൈപ്പ് ലൈനില്‍ യാതൊരു തകരാറുമില്ല. മറവന്തുരുത്ത് പഞ്ചായത്ത് അതിര്‍ത്തിയില്‍ ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതിന് പിന്നില്‍ പഞ്ചായത്ത് ഭരണാധികാരികളും ചില രാഷ്ട്രീയ നേതാക്കളും കരാറുകാരുമായി നടത്തിയ ഗൂഢാലോചനയാണ്. അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആര്. ശ്യാംകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എസ്എന്‍വി രൂപേഷ്, ജെ. പത്മകുമാര്‍, അശ്വിന് കൃഷ്ണ, അമല്‍, ശ്രീകാന്ത്, അഖിലാദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: