കണ്ണൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയും ഭര്‍തൃമതിയുമായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹതകളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. പയ്യന്നൂര്‍ വനിതാ പോളിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കുന്നുങ്കൈയിലെ കൊയിലേരിയന്‍ ശെല്‍വരാജിന്റെ മകള്‍ ശ്രീതി ആത്മഹത്യചെയ്ത സംഭവത്തിലാണ് പിതാവ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ജൂലൈ 14നാണ് യുവതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് നിഖിലിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ രാത്രി വൈകി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോളേജില്‍ നടന്ന റാഗിങ്ങില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പരാതിയില്‍ പറയുന്നു.
കോളേജ് ബസ്സില്‍ യാത്രചെയ്യുകയായിരുന്ന ശ്രീതിയെ സീനിയര്വിദ്യാര്ത്ഥികള് പലപ്പോഴും റാഗിങ്ങ് ചെയ്തിരുന്നതായി ഇവര്‍പറയുന്നു. ബസ്സിലെ സീറ്റില്‍ നിന്നും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ എഴുന്നേല്‍പ്പിച്ചത് ശ്രീതി ചോദ്യംചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രിന്‍സിപ്പാളിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാള്‍ മുതിര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനമാണ് എടുത്തതെന്ന് പറയപ്പെടുന്നു. ഇതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശെല്‍വരാജ് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: