ചെറുപുഴ: പൊതുജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനും പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുമായി പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വകാര്യ കമ്പനിയുടെ ഗുണനിലവാരമില്ലാത്ത ഉദ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സംവിധാനമായി മാറുന്നു. കഴിഞ്ഞ ദിവസം ചെറുപുഴ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ 100 ഗ്രാം സ്പിലിറ്റഡ് അണ്ടിപരിപ്പിന് 153 രൂപയാണ് വില ഇത് തേഡ് ക്വാളിറ്റി ഉല്പന്നവുമാണ് എന്നാല്‍ ഇതേ സാധനത്തിന്റെ ഫസ്റ്റ് ക്വാളിറ്റി 100 ഗ്രാം പായ്ക്കറ്റിന് പൊതുവിപണിയില്‍ 110 രൂപ മാത്രമേയുള്ളൂ മാത്രമല്ല 2017 മാര്‍ച്ച് മാസം പായ്ക്ക് ചെയ്ത സാധനത്തിന് ആറ് മാസ കാലാവധിയുള്ളപ്പോഴാണ് സപ്ലൈക്കോ മാര്‍ക്കറ്റില്‍ വിതരണം ചെയ്യുന്നത് സപ്ലൈക്കോ പര്‍ച്ചേസ് മാനേജര്‍മാരും ചില സ്വകാര്യ ഉല്‍പ്പന്ന വിതരണ കമ്പനികളും തമ്മിലുള്ള ഒത്തുകളി മൂലം ജനങ്ങള്‍ക്ക് ലഭിക്കുന്നത് പലപ്പോഴും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ്. ഇത്തരത്തില്‍ പല സ്വകാര്യ കമ്പനി ഉദ്പന്നങ്ങളും ജനങ്ങളുടെ ന്യായവില മോഹത്തെ ചൂഷണം ചെയ്ത് വിറ്റഴിക്കുന്നതായി നാട്ടുകാരില്‍ നിന്ന് പരാതി ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: