ഇരിട്ടി: നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളും ഇതിലൂടെ കൊലപാതകങ്ങളും അരങ്ങേറിയ മുഴക്കുന്ന് പോലീസ് സ്റ്റേഷന് പരിധിയില്‍ ഇവിടുത്തെ പോലീസ് വാഹനങ്ങളിലും പഞ്ചായത്തിന്റെ ചില പ്രത്യേക പ്രദേശങ്ങളിലും പോലീസിന്റെ നിരീക്ഷണത്തിനായി രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളും തുടര്‍ന്ന് തില്ലങ്കേരിയില്‍ ഒരു ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിക്കുകയും ചെയ്തിരുന്നു. വീണ്ടും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും മറ്റും വരാനിരിക്കേ ആണ് പോലീസ് കര്‍ശനമായ സുരക്ഷാ നടപടികളിലേക്ക് നീങ്ങിയത്.
ക്യാമറകള്‍ പോലീസ് വാഹനങ്ങളിലും സംഘര്ഷമുണ്ടാവാനിടയുള്ള മേഖലയിലും സ്ഥാപിക്കുന്നതോടെ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവരെയും ഗതാഗത നിയമലംഘകരെയും എളുപ്പത്തില്‍ കണ്ടെത്താനാകുന്ന് പോലീസ് കരുതുന്നു. മുഴക്കുന്ന് പ്രിന്‍സിപ്പല്‍ എസ്ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ സേനാംഗങ്ങള്‍ തന്നെ പത്തൊന്‍പതിനായിരം രൂപയോളം പിരിച്ചെടുത്താണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഏതാനും മാസങ്ങളായി സ്ഥിരം സംഘര്‍ഷഭരിതമായിരുന്ന മേഖല ശാന്തമാണ്. നിരവധി ബോംബ് ശേഖരവും മറ്റും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നെങ്കിലും ഇതിനും മാറ്റം വന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളും വൈദ്യുതപോസ്റ്റുകളും മറ്റും രാഷ്ട്രീയ കക്ഷികള്‍ പ്രചരണ വസ്തുവാക്കുന്നതിനെതിരെ കേസെടുക്കുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്കും പോലീസ് കടന്നിരുന്നു. ഇപ്പോഴുള്ള ശാന്തത തകരാതിരിക്കാനുള്ള നടപടികളാണ് എസ്ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇപ്പോള്‍ ഇത്തരം നടപടികളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: