കൊച്ചി: സ്വാശ്രയ മെഡി. പ്രവേശനം സംബന്ധിച്ച മുഴുവന്‍ നടപടികള്‍ക്കും ഹൈക്കോടതി തീയതി നിശ്ചയിച്ചു. ഫീസടക്കം നിര്‍ദ്ദേശിച്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിച്ചു. പ്രവേശന നടപടികളെല്ലാം സര്‍ക്കാര്‍ അലങ്കോമാക്കിയെന്ന് കുറ്റപ്പെടുത്തിയ കോടതി കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജന്മിത്തമാണോ നടപ്പാക്കുന്നതെന്നും ചോദിച്ചു.
സര്‍ക്കാര്‍ മാനേജുമെന്റുകളുടെ കൈയിലെ കളിപ്പാവയായി മാറിയതായും അര്‍ഹരായവരുടെ അവസരം ഇല്ലാതാക്കിയെന്നും കോടതി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെട്ട കേസില്‍ നിന്ന് തലയൂരാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് പിണറായി സര്‍ക്കാരിന് കോടതിയുടെ അടുത്ത പ്രഹരം.
പ്രവേശനം 31നകം പൂര്‍ത്തിയാക്കണം. 24ന് ആദ്യ ഘട്ട കൗണ്‍സലിങ് പൂര്‍ത്തിയാക്കണം. 27ന് അലോട്ട്മെന്റ് പട്ടിക സമര്‍പ്പിക്കണം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പ്രവേശനം ലഭിക്കുന്നവര്‍ അഞ്ച് ലക്ഷം രൂപയുടെ ഡിഡിക്ക് പുറമേ എന്‍ട്രന്‍സ് കമ്മിഷണറുടെ പേരിലെടുത്ത ആറ് ലക്ഷം രൂപയുടെ ബോണ്ടോ ബാങ്ക് ഗ്യാരന്റിയോ ഹാജരാക്കണം.
പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, എസ്യുടി മെഡിക്കല്‍ കോളേജ്, മലബാര്‍ മെഡിക്കല്‍ കോളേജ് എന്നിവയില്‍ ആര്‍ക്കൊക്കെ പ്രവേശന നടപടിയില്‍ പങ്കെടുക്കാനാവുമെന്ന് എന്‍ട്രന്‍സ് കമ്മിഷണറെ സര്‍വകലാശാല വിസി അറിയിക്കണം.
ഈ കോളേജുകളെ പ്രവേശന നടപടികളില്‍ പങ്കെടുപ്പിക്കണം. എറണാകുളം മാഞ്ഞാലി എസ്എന്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് കെഎംസിടി എന്നീ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപയുടെ ഡിഡിയും ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും ഹാജരാക്കണം. എന്‍ട്രന്‍സ് കമ്മിഷണര്‍ ഡോ.എം.ടി. റെജുവിനും ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനത്തിനിരയാകേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: