ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹന് സിംഗിന് വീണ്ടും കത്തയച്ചു. കൂടംകുളം ആണവനിലയത്തിലെ മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിന് വേണമെന്നാണ് കത്തിലെ ആവശ്യം. ആയിരം മെഗാവാട്ട് പദ്ധതിയിലെ മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിന് അവകാശപ്പെട്ടതാണെന്നാണ് ജയലളിത അവകാശപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് നേരത്തെയും ജയലളിത കത്തയച്ചിരുന്നു.
കൂടംകുളം ആണവനിലയത്തിലെ രണ്ടു റിയാക്റ്ററുകളില്‍ നിന്നായി 2,000 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ പോകുന്നത്. ഇതില്‍ ആദ്യ റിയാക്റ്ററില്‍ നിന്ന് 1,000 മെഗാവാട്ട് വൈദ്യുതി ഉടന്‍ ഉത്പാദിപ്പിച്ചു തുടങ്ങും. ഈ വൈദ്യുതി മുഴുവന്‍ തമിഴ്നാടിനു വേണമെന്നാണു ജയലളിതയുടെ ആവശ്യം.
സംസ്ഥാനത്തു വലിയ വൈദ്യുതി പ്രതിസന്ധിയാണുളളത്. ഈ സാഹചര്യത്തില്‍ തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും കത്തില്‍ പറയുന്നു. കൂടംകുളം ആണവനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയുടെ 13 ശതമാനം കേരളത്തിലാണു ലഭിക്കേണ്ടത്. ഇതുപ്രകാരം രണ്ടു റിയാക്റ്ററുകളില്‍ നിന്നായി 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് അവകാശപ്പെട്ടതാണ്.
എന്നാല്‍ ഇത് അനുവദിക്കരുതെന്നാണു ജയലളിതയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: