സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഇപ്പോള്‍ മനസിലായി. അഴിമതിക്കാര്ക്കൊപ്പമാണെന്നു മാത്രം.ദിവസം ചെല്ലുന്തോറും ഇത്തരം അഴിമതിയുടെ ഒപ്പങ്ങള് കൂടിവരികയാണ്. സിപിഎം എന്തും വിപ്ളവകരമായാണ് ചെയ്യുന്നത്. അഴിമതിയും വിപ്ളവകരമാണ്. അത് സിപിഎമ്മിനുമാത്രമേ മനസിലാകൂ.
അതുകൊണ്ടാണ് അധികാര ദുര്‍വിനിയോഗത്തിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച മന്ത്രി ശൈലജയെ പിന്തുണച്ച് മുഖ്യമന്ത്രി കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നു പറഞ്ഞത്. പറഞ്ഞുവരുമ്പോള്‍ കോടതി കാര്യങ്ങള്‍ അറിയാതെയാണ് മന്ത്രിയെ വിമര്‍ശിച്ചതും കോടതിക്കാണ് തെറ്റു പറ്റിയതെന്നും നമ്മള് മനസിലാക്കണം എന്നാണ് പിണറായി പറഞ്ഞു വരുന്നത്.
ആടിനെ പട്ടിയാക്കുന്ന സിപിഎമ്മിന് അങ്ങനെയല്ലാതെ മറ്റെന്താണ് പറയാനാകുക.
ബാലാവകാശ കമ്മീഷന് അംഗങ്ങളുടെ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജയെ രൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ശൈലജയുടെ വിവാദ ഇടപെടലില്‍ ബാലാവകാശ കമ്മീഷന് അംഗമായ സിപിഎം വയനാട് ജില്ലാകമ്മിറ്റി അംഗം ടി.ബി.സുരേഷിനെതിരെ 12 ക്രിമനില്‍ കേസുകളാണുള്ളത്.
സുരേഷിനേയും മറ്റൊരംഗമായ ശ്യമളാദേവിയേയുമാണ് മന്ത്രി ശൈലജ പ്രത്യേക താല്‍പ്പര്യമെടുത്തു നിയമിച്ചത്. ഇത്തരം താല്‍പ്പര്യം മറ്റു പലരുടേതുകൂടിയാകാം. രണ്ടുപേരുടേയും നിയമനങ്ങള്‍ കോടത് റദ്ദാക്കി. ക്രിമിനല്‍ കേസ് പ്രതി എന്നൊക്കെ പറഞ്ഞാല്‍ സിപിഎമ്മില്‍ വലിയ യോഗ്യതയാണ്.
ആ യോഗ്യത കണക്കിലെടുത്താണ് കമ്മീഷനംഗമാക്കിയതെന്നാണ് പൊതുജനം മനസിലാക്കേണ്ടത്.ആരോഗ്യവും സാമൂഹ്യ നീതി വകുപ്പുമൊക്കെയാണ് ശൈലജ കൈകാര്യം ചെയ്യുന്നത്.ശൈലജയുടെ സാമൂഹ്യ നീതി അപാരം!
ഇങ്ങനെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം വന്നാലുള്ള ഗുണം! അഴിമതിയും കെടുകാര്യസ്ഥതയും അക്രമവും അനീതിയും അവര്‍ വിപ്ളവപരമായി നടത്തിക്കളയും. നേതാക്കളും മന്ത്രിമാരും അവര്ക്കുതോന്നുന്നതു ചെയ്യും. ആരുണ്ടിവിടെ ചോദിക്കാന്‍ എന്നമട്ട്. അവര്‍ക്കു നിയമോ നീതിയോ കോടതിയോ ഒന്നും പ്രശ്നമല്ല. സിപിഎമ്മിനു അവരുടെ നിയമം. അവരുടെ കോടതി.
പിണറായി മന്ത്രിസഭയിലെ ഏറ്റവും പരാജയപ്പെട്ട മന്ത്രിയാണ് ശൈലജ.ഇപ്പോള്‍ വലിയ അഴിമതിക്കാരിയും. അവര്‍ക്ക് പൊതുജനത്തോടുപോലും ഇടപഴകാന്‍ പറ്റുന്നില്ല.മുഖത്തു ധാര്‍ഷ്ട്യവും പുഛവുംമാത്രം തിങ്ങിനിറഞ്ഞ ഇവര്‍ വെറുമൊരു പാര്‍ട്ടിപ്രവര്‍ത്തക എന്ന നിലവാരത്തിലേക്കുമാത്രം താഴ്്ന്നുകൊണ്ടിരിക്കുകയാണ്.
ഈയിടെയാണ് ഇവരുടെ ഭര്‍ത്താവ് ഒരുപാര്ട്ടിക്കാരിയെ തല്ലി അവമതിപ്പുണ്ടാക്കിയത്. അങ്ങനെ ഭാര്യയും ഭര്‍ത്താവും ഒരുപോലെ പാര്‍ട്ടിക്കു നാണക്കേടായിരിക്കുകയാണ്.
നേരത്തെ അനധികൃത നിയമനത്തിന്റെപേരില് മന്ത്രിയായിരുന്ന ഇ.പി.ജയരാജന് പുറത്തായിരുന്നു.
ഒപ്പം സിപിഎം കേന്ദ്രക്കമ്മറ്റി അംഗവും എം.പിയുമായ പി.കെ.ശ്രീമതി ഒത്തിരി പഴികേള്‍ക്കുകയും ചെയ്തു. കോടതിവരെ എത്തി വഷളായിരിക്കുകയാണ് ശൈലജയുടെ അധികാര ദുര്‍വിനിയോഗം.
അങ്ങനെയുള്ള ശൈലജയെ എന്തുകൊണ്ട് മന്ത്രിസ്ഥാനത്തുനിന്നും പിണറായി പുറത്താക്കുന്നില്ല. ശൈലജയ്ക്കും ജയരാജനും രണ്ടുനീതിയോ. പാര്‍ട്ടിയിലും ഈ പ്രശ്നം രൂക്ഷമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: