കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിച്ചു. ആലുവയില്‍ തൊഴില്‍മന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
സേവന വേതന വ്യവസ്ഥകള്‍ മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. നഴ്സുമാരുടെ ജോലി മൂന്ന് ഷിഫ്റ്റുകളായി ക്രമീകരിക്കാനും ആശുപത്രിയിലെ രോഗി-നഴ്സ് അനുപാതം സംബന്ധിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കാനും തീരുമാനിച്ചു. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.
ഒരുദിവസമെങ്കിലും തൊഴിലെടുത്തവര്‍ക്ക് മിനിമം വേജസ് അടിസ്ഥാനമാക്കി ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. മറ്റുള്ള വിഷയങ്ങളില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസത്തിന്റെ പേരിലാണ് പരിഹാമില്ലാതെ പോയതെന്നും തൊഴില്‍ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു വര്‍ഷത്തില്‍ കൂടുതല്‍ ട്രെയിനിങ് അനുവദിക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: