കൊട്ടാരക്കര: പൂരം ബാബുരാജിനെയും മകളേയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറിയേയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ പാലക്കാട് ചെമ്പനല്ലൂര് സ്വദേശി രാധാകൃഷ്ണന് (48) നെ പുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
കൊട്ടാരക്കരയില്‍ നിന്ന് ഇരുമ്പ് തൂണുകള്‍ ലോഡ് ചെയ്ത് പാലക്കാടേക്ക് പോവുകയായിരുന്നു ലോറി. മൂഴിക്കോട് വച്ച് ശബ്ദം കേട്ടിരുന്നുവെങ്കിലും സ്കൂട്ടറില്‍ ഇടിച്ചത് അറിഞ്ഞില്ലെന്നും ഗട്ടറില്‍ വീണതാണന്ന് കരുതിയതാണന്നുമാണ് ഡ്രൈവര്‍ പറയുന്നത്. എന്തോ പൊട്ടുന്ന ശബ്ദം കേട്ടതായും ഇയാള്‍ പൊലീസിന് മൊഴി നല്കി.
എതിര് വശത്ത് നിന്നും മറ്റ് വാഹനങ്ങളൊന്നും ഈ സമയം ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം നിര്‍ത്താതെ വിട്ടുപോയ ലോറി കരുനാഗപ്പള്ളിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ലോറിക്ക് പിന്നാലെ വരികയായിരുന്ന ദമ്പതികള്‍ അപകടം കണ്ടിരുന്നു. അപകടം കണ്ട് തലകറങ്ങി അടുത്ത വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറിയവരാണ് ലോറിയാണന്ന വിവരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: