ചെന്നൈ: തമിഴകത്ത് എടപ്പാടി പളനി സ്വാമി സര്‍ക്കാരിനെ വീഴ്ത്താനുള്ള ചരടു വലികള്‍ സജീവം. ശശികലയുടെ അനന്തരവന് ടിടിവി ദിനകരന്റെ പക്ഷത്തുള്ള 19 എംഎല്‍എമാരെ ഉപയോഗിച്ച് ഡിഎംകെയുടെ സഹായത്തോടെയുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതിനു പുറമേ ദിനകരന് പക്ഷത്തുള്ള ശെങ്കോട്ടയ്യനെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദ്ദേശവും ദിനകരന് മുന്നോട്ടുവയ്ക്കുന്നു.
മന്നാര്‍ഗുഡി മാഫിയയാണ് ഈ നിര്‍ദ്ദേശത്തിന്റെ പിന്നില്‍.ശെങ്കോട്ടയ്യനെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ പിന്‍വലിച്ച നടപടി പിന്‍വലിക്കുമെന്നാണ് ദികരന് പക്ഷം പറയുന്നത്. എന്നാല്‍ ഈ ഒത്തുതീര്‍പ്പ് ഫോര്‍മുലയെ അധികരമാരും അംഗീകരിക്കുന്നില്ല. നേത്വമാറ്റത്തിനില്ല എന്നാണ് പളനി സ്വാമി പക്ഷം വ്യക്തമാക്കുന്നത്. അതിനിടെ സ്പീക്കര്‍ പി ധനപാലനെ മുഖ്യമന്ത്രിയാക്കണമെന്ന് ശശികലയുടെ സഹോദരന് വികെ ദിനകരന് ആവശ്യപ്പെട്ടു.
പളനി സ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചാലും തങ്ങള്‍ എഐഎഡിഎംകെയില്‍ തുടരുമെന്നാണ് ഗവര്‍ണ്ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് 19 എംഎല്‍എമാര്‍ നല്കിയ കത്തില്‍ പറയുന്നത്. നേതൃമാറ്റം ഉണ്ടായാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് ഇതില്‍ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം വിമതര്‍ അവിശ്വാസപ്രമേയത്തിന് തയ്യാറല്ല.
കാരണം പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ ആറു വര്‍ഷത്തേക്ക് അംഗത്വം പോകും. എടപ്പാടി പക്ഷം പ്രതിപക്ഷത്തെ ചില എംഎല്‍എമാരുമായി ചര്‍ച്ച നടത്തുന്നുമുണ്ട്. സഭയില്‍ ശക്തി തെളിയിക്കേണ്ടിവന്നാല്‍ എടപ്പാടി രഹസ്യ ബാലറ്റിന് വാദിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: