ജയ്പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ മരുമകന് റോബര്‍ട്ട് വാദ്രയ്ക്കെതിരെ സിബിഐ അന്വേഷണം. രാജസ്ഥാനിലെ ബിക്കാനിര്‍ ഭൂമി ഇടപാടിലാണ് സിബിഐ അന്വേഷണത്തിന് രാജസ്ഥാന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിച്ചു നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു. ഏറെ വര്‍ഷങ്ങളായ ആരോപണമാണിതെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കട്ടാരിയ പറഞ്ഞു. അതിനാലാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ ബിക്കാനിര്‍ ജില്ലയില്‍ 275 ഏക്കര്‍ ഭൂമി വാദ്രയുടെ നേതൃത്വത്തിലുള്ള കമ്പനി വാങ്ങുകയും പിന്നീടു അത് മറിച്ചുവില്‍ക്കുകയും ചെയ്തിരുന്നു. 2010 മുതലാണ് ഭൂമിയുടെ വില്‍പ്പനയും പുനര്വില്പനയും തുടങ്ങിയത്. വ്യാജപേരുകളിലാണ് ഭൂമി ഇടപാടുകള്‍ എല്ലാം നടന്നിട്ടുള്ളതെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്.
ഇതിനിടയിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് തഹസില്‍ദാരുടെ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എഫ്ഐആര്‍ തയ്യാറാക്കി കേസ്സെടുത്തിരുന്നു. 18 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 4 എണ്ണവും വാദ്രയുടെ കമ്പനിക്ക് എതിരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: