ന്യൂദല്‍ഹി: മാട്ടിറച്ചി കയറ്റുമതിയുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്താവന പ്രകോപനപരമാണെന്ന് കേന്ദ്ര വ്യവസായവാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ. ഏറ്റവുമധികം മാട്ടിറച്ചി കയറ്റുമതി ചെയ്യുന്നത് ഇന്ത്യയാണെന്നുള്ള പ്രസ്താവന ജനങ്ങളെ പ്രകോപിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ശര്‍മ്മ പറഞ്ഞു. മോഡിക്കയച്ച കത്തിലാണ് ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത്.
ഗോമാതാവിനെ കൊന്ന് കയറ്റിയയക്കുന്നതില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് മുന്‍പന്തിയിലെന്നും ഈ “ചുവന്ന വിപ്ലവം” ജനങ്ങള്‍ തള്ളിക്കളയണമെന്നും ജന്മാഷ്ടമി സന്ദേശമായി മോഡി തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ ഗോവധം നിരോധിച്ചിരിക്കുന്ന കാര്യം നിങ്ങള്‍ക്ക് നന്നായി അറിയാം. ഇറച്ചി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചാണ് നിരവധി പേര് ജീവിക്കുന്നത്. ഇറച്ചി കയറ്റുമതി ഇല്ലാതാകുന്നതോടെ ലക്ഷക്കണക്കിന് പേരുടെ ജോലി ഇല്ലാതാകുമെന്നും ശര്‍മ്മ വ്യക്തമാക്കി. ഇന്ത്യയില്‍ ഗോവധം പൂര്‍ണമായും നിരോധിച്ചിരിക്കുന്ന ഒരേയൊരു സംസ്ഥാനം ഗുജറാത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: