കണ്ണൂര്‍: പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിലെ തൊഴിലാളികളുടെ 2016-17 വര്‍ഷത്തെ ബോണസ് സംബന്ധിച്ച ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് മൊത്തവരുമാനത്തിന്റെ 16.5 ശതമാനം ബോണസും 1250 രൂപ എക്സ്ഗ്രേഷ്യയും ലഭിക്കും. ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ടി സി എച്ച് വിജയന് ട്രേഡ് യൂണിയനെ പ്രതിനിധീകരിച്ച് സി.എം.കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
ഹോട്ടല്‍ & റസ്റ്റോറന്റ് മേഖലയിലെ ജീവനക്കാരുടെ ബോണസ് സംബന്ധിച്ച തര്‍ക്കം അനുരഞ്ജന ചര്‍ച്ചയില്‍ വ്യവസ്ഥയനുസരിച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും 2016-17 വര്‍ഷം കസ്റ്റമറി ബോണസ്സായി മൊത്തവരുമാനത്തിന്റെ 20 ശതമാനം അനുവദിക്കും. ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എം.ആലിക്കുഞ്ഞി, എന്‍ ദാമോദരന്‍, പി.സുമേഷ്, ശ്യാം പി സി എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് കെ.വി.രാഘവന്, പൂക്കോടന്‍ ചന്ദ്രന്, മുളളങ്കണ്ടി ശശീന്ദ്രന്, എം.വേണുഗോപാലന്‍ എന്നിവരും പങ്കെടുത്തു.
ഹോള്‍ സെയില്‍ മെഡിക്കല്‍ ഷോപ്പുകളിലെ സെയില്‍സ് റപ്രസന്റേറ്റീവുകള്ക്ക് വ്യവസ്ഥയനുസരിച്ച്് 2016-17 വര്‍ഷത്തില്‍ ബോണസ് ആക്ടിന്റെ പരിധി നിശ്ചയിച്ച് 12.5 ശതമാനം ബോണസ് അനുവദിക്കും. ചര്‍ച്ചയില്‍ ഉടമകളെപ്രതിനിധീകരിച്ച് ബഷീര്‍ പളളയത്ത്, സി.പി. നിസാര്‍, ടി.വിജയകുമാര്‍, പി.സുധീര്‍ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് പി.സുരേഷ്, കെ.എം.ബാബു, കെ.രാജന് എന്നിവരും പങ്കെടുത്തു.
പവര്‍ലൂം വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വ്യവസ്ഥയനുസരിച്ച്് 2016-17 വര്‍ഷത്തേക്ക് ഒന്നാം കാറ്റഗറിക്ക് 20 ശതമാനവും രണ്ടാം കാറ്റഗറി 17 ശതമാനവും ബോണസ് അനുവദിക്കും. ചര്‍ച്ചയില്‍ ഉടമകളെ പ്രതിനിധീകരിച്ച് എം.പ്രഭാകരന്, കെ.രാഗേഷ്, സി.ചന്ദ്രശേഖരന്, പി.സി.രാധാകൃഷ്ണന് എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് മാവളളി രാഘവന്, ഒ.വിജയന്, ടി.ശങ്കരന്, വിനോദ്, നാണു എന്നിവരും പങ്കെടുത്തു.
ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍.ബേബി കാസ്ട്രോ, ഡപ്യൂട്ടി ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന് എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: