കണ്ണൂര്‍: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി.മോഹനദാസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തി. 58 പരാതി പരിഗണിച്ചതില്‍ 20 എണ്ണത്തില്‍ തീര്‍പ്പായി. വസ്തുതര്‍ക്കം, വ്യക്തിവൈരാഗ്യം തുടങ്ങിയ പ്രശ്നങ്ങളാണ് പരിഗണിച്ച പരാതികളില്‍ ഏറെയും.
മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഷംന തസ്നീമിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് നല്കിയ പരാതിയില്‍ കേസ് അടുത്തമാസം 20 ന് പരിഗണിക്കും. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഏറണാകുളം ഡിവൈഎസ്പി രണ്ട് മാസം സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് അടുത്തമാസത്തേക്ക് മാറ്റിയത്. പോലീസ് മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതായി കാണിച്ച് കബീര്‍ദാസ് എന്നയാള്‍ നല്കിയ പരാതി അന്വേഷിക്കുന്നതിന് കമ്മീഷന്റെ ചീഫ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: