തിരുവനന്തപുരം: വടക്കന്‍ പറവൂരില്‍ ഹിന്ദുക്കളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനെത്തിയ മതതീവ്രവാദികളെ വെള്ളപൂശി പ്രതിപക്ഷ എംഎല്‍എ വി.ഡി. സതീശന്. മുജാഹിദ് വിഭാഗത്തില്‍പെട്ട ഗ്ലോബല്‍ വിസ്ഡം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് മനഃപൂര്‍വം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചത്. ഇതിനെതിരെ പറവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് കടുത്ത അനീതിയാണെന്ന് പറവൂരില്‍ നിന്നുള്ള എംഎല്‍എ കൂടിയായ സതീശന് ആരോപിച്ചു.
പിണറായിയുടെ പോലീസ് കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്നാണ് സതീശന്റെ കണ്ടെത്തല്‍. ലഘുലേഖ വിതരണം ചെയ്ത മതസംഘടനാ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് ഏകപക്ഷീയ നടപടിയാണ്. വിതരണം ചെയ്ത ലഘുലേഖയില്‍ ദേശവിരുദ്ധമായോ മതവിരുദ്ധമായോ ഒന്നുമില്ല.
എന്നാല്‍ ലഘുലേഖ വിതരണം ചെയ്തവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചത് സംഘപരിവാറിന്റെ തലയ്ക്കല്‍ വയ്ക്കാനും പതിവുപോലെ സതീശന് മറന്നില്ല. മതപ്രചാരകരെ ആക്രമിച്ച കുറ്റത്തിന് ആര്‍എസ്എസുകാരെ പ്രതികളാക്കി പോലീസ് കേസെടുത്തില്ലെന്നും സതീശന് കുറ്റപ്പെടുത്തുന്നു. സതീശനെ കൂടാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.ടി. ബല്‍റാം എംഎല്‍എ എന്നിവരും മതതീവ്രവാദികളെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: