ന്യൂദല്‍ഹി: ഇന്ത്യയൊട്ടാകെ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പിന്നില്‍ പാക്കിസ്ഥാനിലെ ഒരു ഭീകരസംഘടനായണെന്ന് വ്യക്തമായി.
രാജ്യത്തെ മുസ്ലീങ്ങള്‍ക്കും പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളിലും വിദ്വേഷം ജനിപ്പിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ വഴി ഈ സംഘടന മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ ആക്രമണഭീഷണിയെത്തുടര്‍ന്ന് ബാംഗ്ലൂര്‍, പൂനെ, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍നിന്ന് വടക്ക് കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യാജസന്ദേശങ്ങളുടെ ഉറവിടം അന്വേഷിച്ചത്.
ടിബറ്റിലുണ്ടായ ഭൂചലനം, തായ്ലാന്റ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് കഴിഞ്ഞ മാസം മധ്യത്തോടെ വ്യാജസന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്. മ്യാന്‍മറിലുണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്നാണ് പാക്കിസ്ഥാനില്‍നിന്ന് അജ്ഞാത ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ ഓണ്‍ലൈന്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്.
ആസാം കലാപത്തെക്കുറിച്ചുള്ള കള്ളവിവരങ്ങളും ഊതിപ്പെരുപ്പിച്ച കാര്യങ്ങളും പ്രചരിപ്പിച്ച് റംസാന് നോമ്പുകാലത്ത് രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: