തിരുവനന്തപുരം : ലാവ്ലിന് കേസില്‍ വിധി ദിവസത്തിനായി പോസിറ്റീവായി ചിന്തിക്കുന്നവരും നിഗൂഢശക്തികളും കാത്തിരിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്നെ വേട്ടയാടിയവര്‍ക്ക് ഹൈക്കോടതി വിധി നിരാശയുണ്ടാക്കി. ലാവ്ലിന് കേസില്‍ നിന്നു കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസനപദ്ധതികളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ വിധി ഊര്‍ജം പകരുന്നുണ്ട്. സഹോദരസ്നേഹത്തോടെ കേസിന്റെ തുടക്കം മുതല്‍ മുന്നിലുണ്ടായിരുന്ന അഡ്വക്കേറ്റ് എം.കെ. ദാമോദരനെ ഓര്‍ക്കാതെ ഈ സന്തോഷാവസ്ഥയില്‍ തനിക്ക് ഒന്നും പറയാനാകില്ല. കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞല്ലോ എന്ന ചോദ്യത്തിനു അതിനെക്കുറിച്ചൊന്നും പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തന്റെ നിരപരാധിത്വം കേരളത്തിലെ ജനങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞതാണ്. ജനവിധിക്കായി പിന്തുണ തേടിയിറങ്ങിയപ്പോള്‍ അതും അനുകൂലമായി. ജുഡീഷ്യറിയോട് എല്ലാ ഘട്ടത്തിലും താന്‍ ആദരവു പുലര്‍ത്തിയിട്ടുണ്ട്. ജുഡീഷ്യറിയിലുള്ള വിശ്വാസം ഒടുവില്‍ ഹൈക്കോടതി വിധിയിലൂടെ ദൃഢമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: