കണ്ണൂര്‍: കേരളത്തില്‍ വ്യാപകമാകുന്ന ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര സപ്തംബര്‍ 7 ന് പയ്യന്നൂരില്‍ നിന്നാരംഭിച്ച് 23 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. 7 ന് രാവിലെ 10 മണിക്ക് പയ്യന്നൂരില്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും.
7 മുതല്‍ 10 വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന യാത്രയില്‍ പ്രവര്‍ത്തകരോടൊപ്പം അമിത്ഷായും പങ്കെടുക്കും. 13 ബിജെപി മുഖ്യമന്ത്രിമാര്‍, അഞ്ച് ഉപമുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ബിജെപി കേന്ദ്രനേതാക്കള്‍ തുടങ്ങിയവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും.
7 ന് രാവിലെ പയ്യന്നൂരില്‍ നിന്നാരംഭിക്കുന്ന യാത്ര പിലാത്തറയില്‍ സമാപിക്കും. 8 ന് രാവിലെ കീച്ചേരിയില്‍ നിന്നാരംഭിക്കുന്ന യാത്ര കണ്ണൂര്‍ നഗരത്തിലും 9 ന് മമ്പറത്ത് നിന്നാരംഭിച്ച് തലശ്ശേരിയിലും സമാപിക്കും. 10 ന് പാനൂരില്‍ നിന്നാരംഭിച്ച് കൂത്തുപറമ്പില്‍ സമാപിക്കും. എല്ലാ ദിവസവും ഓരോ പ്രദേശത്തെയും പ്രമുഖരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഇതില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമുണ്ട്.
കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്ര ദേശീയ ശ്രദ്ധയാകര്ഷിക്കുമന്നുറപ്പാണ്. കമ്മ്യൂണിസ്റ്റ്-ജിഹാദി ഭീകരതയെ തുറന്നുകാട്ടി ബിജെപി നടത്തുന്ന ജനരക്ഷാ യാത്ര കേരളത്തിലെ രാഷ്ട്രീയരംഗത്ത് വന്‍ മാറ്റത്തിന് കളമൊരുക്കും. ബിജെപി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ജനനേതാക്കളും നേതൃത്വം നല്കുന്ന യാത്രയില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: