പൂഞ്ഞാര്‍: പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച ജി.വി. രാജാ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് 46 ലക്ഷം അനുവദിച്ചു. കായികകേരളത്തിന്റെ പിതാവായ കേണല്‍ ജി.വി.രാജായുടെ സ്മരണയ്ക്കായാണ് സ്റ്റേഡിയം പണിയുന്നത്. നാഷണല്‍ ഗെയിംസ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പണികള്‍. മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയവും കോംപ്ലക്സും ഫുട്ബോള്‍ ഗ്രൗണ്ടുമായിരുന്നു പദ്ധതിയില്‍. ഇതിനായി മൂന്നു കോടി രൂപ വകയിരുത്തിയിരുന്നു. കേണല്‍ ജി.വി.രാജായുടെ മാതൃവിദ്യാലയമായ പൂഞ്ഞാര്‍ എസ്എംവി സ്കൂളിന്റെ സ്റ്റേഡിയത്തിനോടനുബന്ധിച്ചാണ് കോംപ്ലക്സ് പണി തുടങ്ങിയത്. രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടിലായിരുന്നു. മുമ്പ് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ 20 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിനോടനുബന്ധിച്ച് ഗാലറിയും കെട്ടിടവും നിര്‍മ്മിച്ചിരുന്നു. നിര്‍മ്മാണത്തിലെ അപാകതമൂലം ഇത് പൊളിച്ചുനീക്കി. പിന്നീടാണ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയവും കോംപ്ലക്സും പണിതുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: