കണ്ണൂര്‍: മതം മാറ്റവും തീവ്രവാദവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലബാറിലെ അഞ്ച് ജില്ലകളില്‍ നടന്ന 25 മതം മാറ്റ വിവാഹങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു.
ഉത്തരമേഖലാ ഡി.ജി.പി.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 25 കല്യാണങ്ങളാണ് ഈ രീതിയിലുണ്ടായിട്ടുള്ളത്. ഇതില്‍ പത്തെണ്ണം തീവ്രപ്രണയത്തെ തുടര്‍ന്നുണ്ടായതാണ്.
ഈ കല്യാണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് ഡി.ജി.പി. ആവശ്യപ്പെട്ടു. മലപ്പുറം, കാസര്‍കോട്, പാലക്കാട് ജില്ലകളിലുള്ളവര്‍ക്ക് ഐഎസ്. ബന്ധം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മതംമാറ്റ കല്യാണത്തെക്കുറിച്ച് പരിശോധിക്കുന്നത്.
കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില കല്യാണങ്ങളെക്കുറിച്ച് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് നിര്‍ദേശം. ഡിവൈ.എസ്.പി. തലത്തിലുള്ളവരാണ് അന്വേഷിക്കേണ്ടത്. ഗുരുതരസ്വഭാവം ബോധ്യപ്പെടുകയാണെങ്കില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും.
കണ്ണൂര്‍ പരിയാരത്തെ സംഭവം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത് പ്രണയവിവാഹം മാത്രമായിരുന്നോയെന്നത് പോലീസ് അന്വേഷിക്കും. പാലക്കാട് ജില്ലയില്‍ എന്‍.ഐ.ഐ.യുടെ അന്വേഷണപരിധിയില്‍ വരാത്ത ചില കേസുകള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: