ലക്നൗ: ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളെജിൽ 100ഓളം കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാരണക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നു. യോഗിയുടെ നിർദ്ദേശ പ്രകാരം അഡിഷണല്‍ ചീഫ് സെക്രട്ടറി അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ ഓക്സിജൻ വിതരണക്കാരനുമെതിരെയും കേസെടുത്തിട്ടുണ്ട്.
ലക്നൗവിലെ ഹസറത്ഗഞ്ച് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 420,308, 120ബി എന്നീ വകുപ്പുകൾക്ക് പുറമെ സെക്ഷൻ 15 മെഡിക്കൽ കൗൺസിൽ വകുപ്പും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്ര, ഭാര്യ ഡോ.പൂര്‍ണിമ ശുക്ള, ഡോ.കഫീല്‍ ഖാന്, പുഷ്പ സെയില്‍സ് കമ്പനി അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ അഭയ് പ്രസാദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ചുമതലയുള്ള അഡിഷല്‍ ചീഫ് സെക്രട്ടറി അനിത ഭട്നാഗര്‍ ജെയിനിനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. ഗോരഖ്പുർ ദുരന്തത്തെപ്പറ്റി ഉചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിശദമായ റിപ്പോർട്ട് യോഗി സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ എത്രയും വേഗം ക്രിമിനൽ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം വന്നത്.
പ്രിന്‍സിപ്പലും അനസ്തേഷ്യ വിഭാഗം മേധാവിയുമായിരുന്ന ഡോ.സതീഷ്, ആശുപത്രി വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ഡോ.കഫീല്‍, പുഷ്പ സെയില്‍സ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: