പത്തനാപുരം: വന്‍തുക പിരിവ് നല്‍കാത്തതിന്റെ പേരില്‍ സച്ചിന് സിനിമയുടെ ചിത്രീകരണം അലങ്കോലപ്പെടുത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യൂത്ത്കോണ്‍ഗ്രസ് നേത്വത്വം.
പത്തനാപുരം പള്ളിമുക്കിലെ താലൂക്ക് ഓഫീസ് പരിസരത്ത് ചിത്രീകരണം നടക്കുന്നതിനിടെയാണ് പിരിവ് ആവശ്യപ്പെട്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഷൂട്ടിംങ്ങ് തടസ്സപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് പണം ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എത്തിയത്. 25000 രൂപ ആവശ്യപ്പെട്ടങ്കിലും നിര്‍മ്മാതാവ് നല്കാന് തയ്യാറായില്ല. തുടര്‍ന്ന് ഷൂട്ടിംങ്ങ് പൊതുജനത്തിന് തടസ്സമാണന്ന വാദം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊടിയുമായി എത്തിയ എട്ടംഗ സംഘം ചിത്രീകരണം തടസ്സപ്പെടുത്തി. ഇതേതുടര്‍ന്ന് ഷൂട്ടിംങ്ങ് പൂര്‍ത്തിയാകാതെ ചലച്ചിത്ര സംഘം മടങ്ങി. യൂത്ത്കോണ്‍ഗ്രസ് നടപടിയില്‍ ഏഴ് ലക്ഷം രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാവിന് ഉണ്ടായത്. 15000 രൂപ പൊതുമരാമത്ത് വകുപ്പില്‍ അടച്ച ശേഷമായിരുന്നു സ്ഥലത്ത് ചിത്രീകരണം നടത്തിയത്. ധ്യാന്‍ ശ്രീനിവാസന് നായകനായ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, മണിയന് പിളള രാജു, അജു വര്‍ഗീസ്, ഹരീഷ് കണാരന്, രമേഷ് പിഷാരടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്ന രേഷ്മയാണ് നായിക. സംഭവത്തില്‍ പത്തനാപുരം പോലീസില്‍ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: