ന്യൂദല്‍ഹി: ഇന്ത്യയില്‍ ജീവിക്കുന്ന ചൈനീസ് പൗരന്മാര്ക്ക് സുരക്ഷാ ഉപദേശവുമായി വീണ്ടും ചൈന രംഗത്ത.് ദല്‍ഹിയിലെ ചൈനീസ് എംബസിയാണ് പൗരന്മാര്ക്കായി പുതിയ സുരക്ഷാ ഉപദേശം നല്‍കിയിരിക്കുന്നത്. ചൈനീസ് പൗരന്മാര് ഇന്ത്യയില്‍ തങ്ങളുടെ സുരക്ഷയെ കരുതിയിരിക്കമെന്നാവശ്യപ്പെട്ടാണ് മുന്നറിയിപ്പ്. ഡിസംബര്‍ 31 വരെയാണ് മുന്നറിയിപ്പിന്റെ കാലാവധി.
എന്ത് കാരണത്താലാണ് ചൈനീസ് പൗരന്മാര്ക്ക് ഇന്ത്യയില്‍ സുരക്ഷയെ സംബന്ധിച്ച് ഉപദേശം നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ചൈനയിലെ സിയാമിന് നഗരത്തില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ ഒരാഴ്ച്ച ബാക്കി നില്‍ക്കേയാണ് ചൈന ശക്തമായ സുരക്ഷാ ഉപദേശം നല്‍കിയിരിക്കുന്നത്.
പ്രാദേശിക സുരക്ഷയെക്കുറിച്ച് പൗരന്മാര് ബോധവാന്മാരായിരിക്കുക, സുരക്ഷ ശക്തിപ്പെടുത്തുക, അനാവശ്യയാത്രകള്‍ കുറയ്ക്കുക എന്നീ കാര്യങ്ങളാണ് ഉപദേശക കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
രണ്ട് മാസമായി ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന ദോക് ലാ പ്രശ്നത്തിനിടയിലാണ് ആദ്യമായി ചൈന പൗരന്മാര്ക്കായി കഴിഞ്ഞ ജൂലൈയില്‍ പരിസ്ഥിതി ദുരന്തങ്ങളെയും സാംക്രമിക രോഗങ്ങളെയും കരുതിയിരിക്കണമെന്നാവശ്യപ്പെട്ട് സുരക്ഷാ ഉപദേശം നല്‍കിയത്. ഇതിന്റെ കാലാവധി ആഗസ്റ്റ് എഴിന് അവസാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: