തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. ബാലാവകാശ കമ്മീഷന് നിയമനത്തില്‍ മന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നീക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹ സമരം അവസാനിപ്പിച്ചത്.
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം പൊതു സമൂഹത്തിന്റെ പിന്തുണയോടെ തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കമ്മീഷന് നിയമനത്തില്‍ രാഷ്ട്രീയക്കാരെ തിരുകി കയറ്റാന്‍ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണ് ഹൈക്കോടതി നീക്കം ചെയ്തത്.
മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: