ഹോങ്കോങ്: 200 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ഹോങ്കോങ്ങില്‍ 16 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍. ഹാറ്റോ എന്നു പേരിട്ട ചുഴലിക്കാറ്റില്‍ വ്യാപക നാശം.
മുപ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ചൈന, ഹോങ്കോങ്, മക്കാവു തീരങ്ങളിലാണ് കാറ്റ് വീശിയത്. മരങ്ങള്‍ കടപുഴകി വീണു. കെട്ടിടങ്ങള്‍ തകര്‍ന്നു. വാഹനങ്ങള്‍ പറന്നുപോയി.
കഴിഞ്ഞ രണ്ടു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മക്കാവുവിലും കാറ്റ് വലിയ നാശം വിതച്ചു. രണ്ടു ദിവസമായി മേഖലയില്‍ കനത്ത കാറ്റും മഴയുമാണ്.
https://youtu.be/aDmmuY9sejI
പ്രതികരിക്കാൻ ഇവിടെ എഴുതുക: