ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയുടെ എല്ലാ നിരീക്ഷണങ്ങളും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
മൗലികാവകാശമാണെങ്കിലും സ്വകാര്യത പരമമായ അവകാശമല്ല. സ്വകാര്യത മൗലികാവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. സ്വകാര്യത മൗലികാവകാശമാണെന്നും എന്നാല്‍ സ്വകാര്യതയുടെ എല്ലാ വശങ്ങളെയും മൗലികാവകാശമായി കാണാനാകില്ലെന്നുമാണ് സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാടെടുത്തിരുന്നതെന്നും മന്ത്രി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആധാറിനു നിയമ സംരക്ഷണമൊന്നും ഉണ്ടായിരുന്നില്ല. എന്‍ഡിഎയാണ് ആധാറില്‍ നിയമനിര്‍മാണം നടത്തിയത്. വിവരങ്ങള്‍ സംരക്ഷിക്കുന്നതിനു നിയമപരമായ ചട്ടക്കൂട് നിര്‍മിച്ചതും ഞങ്ങളാണ്. ഇതുവരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഞങ്ങളെ ലക്ഷ്യം വയ്ക്കുകയായിരുന്നു.
സ്വകാര്യത സംരക്ഷിക്കുന്നതില്‍ അവരുടെ പങ്കെന്താണ്?. അടിയന്തരാവസ്ഥ കാലത്ത് ജനത്തിന്റെ സ്വകാര്യത കോണ്‍ഗ്രസ് മാനിച്ചിരുന്നോയെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: