ചെന്നൈ: തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശശികലപക്ഷ നേതാവ് ടിടിവി ദിനകരന് നടത്തിയ നീക്കത്തിന് എതിര് ക്യാമ്പിന്റെ തിരിച്ചടി. ദിനകരനൊപ്പമുള്ള 19 എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് എസ്. രാജേന്ദ്രന് സ്പീക്കര്‍ക്ക് കത്ത് നല്കി.
വിശ്വാസ വോട്ടിന് ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തെ ഡിഎംകെയും കോണ്‍ഗ്രസും രംഗത്തെത്തിയതോടെയാണ് ഔദ്യോഗിക പക്ഷത്തിന്റെ നടപടി. 19 എംഎല്‍മാരെ അയോഗ്യരാക്കിയാല്‍ തത്കാലം സര്‍ക്കാരിനുള്ള പ്രതിസന്ധി അയയും. കൂടുതല്‍ എംഎല്‍എമാരെ ചാക്കിടാനുള്ള ദിനകരന്റെ നീക്കത്തിന് തിരിച്ചടിയുമാകും.
നേരത്തെ, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി വ്യക്തമാക്കി ഈ എംഎല്‍എമാര്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് കത്ത് നല്‍കിയിരുന്നു.
233 അംഗ നിയമസഭയില്‍ നിലവില്‍ 115 എംഎല്‍എമാരാണ് സര്‍ക്കാരിനൊപ്പമുള്ളത്. ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണ വേണം. 19 പേര് അയോഗ്യരായാല്‍ തത്കാലം കടമ്പ കടക്കും. വിമത പക്ഷത്തെ എംഎല്‍എമാരെ പോണ്ടിച്ചേരിയിലെ റിസോര്‍ട്ടിലാണ് താമസിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: