തൊടുപുഴ: ഇന്നലെ ചേര്‍ന്ന തൊടുപുഴ നഗരസഭ കൗണ്‍സിലില്‍ ബഹളം. കഴിഞ്ഞ ദിവസം മുസ്ലിംലീഗ് കൗണ്‍സിലര്‍ മുനിസിപ്പല്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം സിപിഎം അംഗം കെ.കെ റഷീദ് കൗണ്‍സിലിന് മുന്നിലെത്തിച്ചു.
ഇതേത്തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍മാരും മുസ്ലിംലീഗ് കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. അങ്കണവാടിക്ക് അപേക്ഷ നല്‍കിയിരിക്കുന്ന വാര്‍ഡുകളില്‍, വസ്തു വാങ്ങാന്‍ പണം ലഭിക്കുന്നമുറയ്ക്ക് മുന്‍ഗണനാക്രമത്തില്‍ നടപടികള്‍ സ്വീകരിക്കും.
നഗരത്തിലെ പ്രധാന ഇടങ്ങളില്‍ കംഫര്‍ട്ട് സ്റ്റേഷന് സ്ഥാപിക്കുന്നതും പണം ലഭിക്കുന്ന മുറയ്ക്ക് നടപ്പാക്കാന്‍ തീരുമാനമായി. ധന്വന്തരിപ്പടിയില് കംഫര്‍ട്ട് സ്റ്റേഷന് വേണ്ടെന്ന ഇടത് കൗണ്‍സിലറുടെ നിപാടിനെ ബിജെപി അംഗം ബാബു പരമേശ്വരന് ചോദ്യം ചെയ്തു. ധന്വന്തരിപ്പടിയില് കംഫര്‍ട്ട് സ്റ്റേഷന് വേണമെന്ന് മുന്‍പ് തീരുമാനിച്ച കാര്യം ബാബു പരമേശ്വരന് ഓര്‍മപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: