ഇസ്ലാമാബാദ്: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്നു പാക്കിസ്ഥാനിലെ നാലു നഗരങ്ങളില്‍ മൊബൈല്‍ സര്‍വീസ് താത്കാലികമായി നിരോധിച്ചു. ലാഹോര്‍, കറാച്ചി, മുള്‍ത്താന്‍, ക്വെറ്റ എന്നിവിടങ്ങളിലാണു വിലക്ക്. ഇന്നലെ രാത്രി മുതല്‍ ഈ നഗരങ്ങളില്‍ മൊബൈലുകള്‍ നിലച്ചിരിക്കുകയാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു നിയന്ത്രിക്കുന്ന ബോംബുകള്‍ സ്ഥാപിക്കാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിതെന്നു പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും നിരോധനം ഏര്‍പ്പെടുത്തുമെന്ന് റഹ്മാന് മാലിക് പറഞ്ഞു.
തിങ്കളാഴ്ച പത്തുമണിയോടെ സേവനം പുന:സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: