ഗീതാവ്യാഖ്യാനങ്ങള്‍ പലതുമുള്ള ഒരു ലൈബ്രറിയില്‍ ഞാന്‍ കയറിച്ചെന്നു. അപ്പോഴാണ് അന്നത്തെ ന്യൂസ്പേപ്പറുകളെല്ലാം ഒരുഭാഗത്തെ മേശപ്പുറത്തിരിക്കുന്നത് കണ്ടത്.
ഗോസിപ്പുകോളങ്ങള്‍ നിറഞ്ഞ അതൊന്നു മറിച്ചുനോക്കാന്‍ അങ്ങോട്ടുകയറി. അവിടെ ഇരുന്നപ്പോള്‍ ഒരു പ്യൂണ്‍ ഓടിവന്ന് ഇവിടെ ഇരിക്കാന്‍ പാടില്ല, സ്റ്റാഫിന്റെ സ്ഥലമാണെന്ന് പറഞ്ഞു. അല്പം ജാള്യതയോടെ ഞാന്‍ അവിടെനിന്നും ഇറങ്ങിയപ്പോള്‍ അവിടുത്തെ സൂപ്പര്‍വൈസര്‍ ഓടിവന്ന് കൈയ്ക്കുപിടിച്ചു.
സാറിനെന്നെ മനസ്സിലായില്ലേ എന്നുപറഞ്ഞ് പരിചയപ്പെടുത്തി. എന്റെ നാട്ടുകാരനാണത്രേ അദ്ദേഹം. സന്തോഷം തോന്നി. ഞാന്‍ അറിയാതെ സ്റ്റാഫ് ഒണ്‍ലി സ്ഥലത്ത് കയറിയതും പറഞ്ഞു. ആ പ്യൂണിനെ എന്റെ മുമ്പില്‍വച്ചുതന്നെ ശകാരിക്കുകയും, എന്നെ കൂട്ടിക്കൊണ്ടുപോയി പത്രങ്ങളെല്ലാം എടുത്തുതരികയും ചെയ്തു.
വീട്ടിലെത്തിയ ഞാന്‍ ആലോചിച്ചു. ഗീത വായിക്കാന്‍ കയറിയ ഞാന്‍ ആവശ്യമില്ലാതെ വെറും ഗോസിപ്പുകള്‍ എഴുതിവയ്ക്കുന്ന ന്യൂസ്പേപ്പര്‍ വായിക്കാന്‍ കയറണമായിരുന്നോ. അതിന് ദൈവം തന്ന കൊട്ടല്ലേ ആ തടയലും പിന്നെ ഒരു താങ്ങലും.
വി.കെ. സോമസുന്ദരന്നായര്,
കഴക്കൂട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: