ഗ്ലാസ്ക്കോ: ഇന്ത്യയുടെ കെ.ശ്രീകാന്തും പി.വി സിന്ധുവും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഇഞ്ചോടിഞ്ചുപോരാട്ടം കണ്ട് പ്രീ ക്വാര്‍ട്ടറില്‍ സിന്ധു ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ചീയൂങ്ങ് ഗ്യാന്‍ യിയെ തോല്‍പ്പിച്ചു. ആദ്യ സെറ്റ് നഷ്ടമായി സിന്ധു ശക്തമായ തിരിച്ചുവരവിലാണ് വിജയം പിടിച്ചെടുത്തത്.സ്കോര്‍ 19-21,23-21,21-17. മത്സരം 87 മിനിറ്റ് നീണ്ടു.
ശ്രീകാന്ത് പ്രീ-ക്വാര്‍ട്ടറില്‍ ആന്‍ഡേഴ്സ് ആന്റണ്സണിനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.സ്കോര്‍ 21-14,21-18.
ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സല്‍സണ്‍ ക്വാര്‍ട്ടറിലെത്തി. ഹോങ്കോങ്ങിന്റെ കാ ലോങ് അന്ഗനിനെ തോല്‍പ്പിച്ചാണ് വിക്ടര്‍ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-17,21-13.
ഏഴാം സീഡായ ലിന് ഡാനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലിന് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് രാജീവ് ഔസേപ്പിനെ തോല്‍പ്പിച്ചു.സ്കോര്‍ 14-21, 21-17,21-16.
ഇന്ത്യയുടെ അജയ് ജയറാം പ്രീ – ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം സമീര്‍ വര്‍മയും റിതുപര്‍ണ ദാസും പുറത്തായി.
പതിമൂന്നാം സീഡായ ജയറാം രണ്ടാം റൗണ്ടില്‍ ഹോളണ്ടിന്റെ മാര്‍ക്ക് കാള്ജോയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 21-13,21-18 മ്തസരം 33 മിനിറ്റ് നീണ്ടു. അടുത്ത റൗണ്ടില്‍ ജയറാം രണ്ടു തവണ ചാമ്പ്യനായ ചൈനയുടെ ചെങ് ലോങിനെ നേരിടും.
സയ്യദ് മോദി ഗ്രാന്‍ഡ് പ്രീ ടൂര്‍ണമെന്റില്‍ കിരീടമണിഞ്ഞ സമീര്‍ വര്‍മയെ കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്‍ വെളളിമെഡല്‍ ജേതാവ് രാജീവ് ഔസേപ്പ് നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.സ്കോര്‍ 22-20, 21-9.
ദേശീയ ചാമ്പ്യനായ റീതുപര്ണയെ ക്രിസ്റ്റി ഗില്‍മോര്‍ തോല്‍പ്പിച്ചു. സ്കോര്‍ 21-16,21-13.
വനിതകളുടെ ഡബിള്‍സില്‍ സജ്ന സന്തോഷ്- ആരതി സാറാ സുനില്‍ സഖ്യം ചൈനീസ് ടീമിനോട് പരാജയപ്പെട്ടു. സ്കോര്‍ 14-21, 15-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: