ആലപ്പുഴ: സ്വകാര്യബസ് തൊഴിലാളികളുടെ ബോണസ് നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 500 രൂപയുടെ വര്‍ദ്ധനവാണ് ഇക്കുറി ബോണസിലുള്ളത്. ഡ്രൈവര്‍ക്ക് കഴിഞ്ഞവര്‍ഷം 7,975 രൂപയായിരുന്നു ബോണസ്. ഓണത്തിന് 8,475 രൂപ ലഭിക്കും.
കണ്ടക്ടര്‍ക്ക് 7,672 രൂപയായിരുന്നത് 8,172 രൂപയായും കഌനര്‍/ ഹെല്‍പ്പര്‍ക്ക് 7,341 രൂപയായിരുന്നത് 7,841 രൂപയായും വര്‍ദ്ധിപ്പിച്ച് നല്‍കും. 29നകം ബോണസ് നല്‍കാനും ജില്ലാ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ പി. രഘുനാഥിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ട്രേഡ് യൂണിയന് പ്രതിനിധികളുടെയും ബസ്സുടമ സംഘടനാപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.
ബി. രാജശേഖരന്, കെ. സദാശിവന്‍പിള്ള(ബിഎംഎസ്), ആര്. ഹരിദാസന്‍നായര്‍, എം.എം. ഷെരീഫ്, വി.കെ. സഹദേവന്, പി.എച്ച്. തങ്കച്ചന് (സിഐടിയു), വി.കെ. പ്രശാന്തന് (എഐടിയുസി), ബസ് ഉടമാസംഘടന പ്രതിനിധികളായ പാലമുറ്റത്ത് വിജയകുമാര്‍ (പിബിഒഎ), എസ.് നവാസ് (കെബിടിഎ), സി. രഘുനാഥപിള്ള, സുനീഷ്, എസ്. ദിനേശ്കുമാര്‍ (പിബിഒഎ) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: