റിയോഡിജനീറോ: ബ്രസിലീന്റെ മുന്‍ രാജ്യാന്തര ഫുട്ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് മൂന്നുമാസം തടവ്. മക്കള്‍ക്കുളള ജീവനാശം നല്‍കാത്തതിനാലാണ് റിയോഡി ജനീറോയിലെ കുടുംബ കോടതി ജയില്‍ ശിക്ഷ വിധിച്ചത്.
റോബര്‍ട്ടോ കാര്‍ലോസിന് മുന്‍ പങ്കളിയായ ബാര്‍ബറ തൂളറില് രണ്ട് മക്കളുണ്ട്. ഇവരുടെ ചെലവിനായി റോബര്‍ട്ടോ ഇരുപതിനായിരം ഡോളര്‍ നല്‍കാനുണ്ടെന്ന് ബാര്‍ബറ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
ഈ തുക തവണകളായി നല്‍കാമെന്ന റോബര്‍ട്ടോ കാര്‍ലോസിന്റെ നിര്‍ദേശം ബാര്‍ബറ തളളിക്കളഞ്ഞു. ഇതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും കാര്‍ലോസിന് ജയിലില്‍ പോകേണ്ടിവരില്ലെന്നും അദ്ദേഹത്തിന്റെ വക്കീല്‍ പറഞ്ഞു.
125 തവണ ബ്രസീലിന്റെ കുപ്പായമണിഞ്ഞ കാര്‍ലോസ് ഇപ്പോള്‍ സ്പെയിനലാണ് താമസിക്കുന്നയ്. റയല്‍ മാഡ്രിഡിന്റെ അംബാസഡറാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: