ന്യൂദല്‍ഹി: മുത്തലാഖ് നിരോധിച്ച വിധിയില്‍ അവ്യക്തതയുണ്ടെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ച മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് തിരിച്ചടി. വിധി വ്യക്തമാണെന്നും കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. മുത്തലാക്ക് ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കിയിരുന്നു.
വ്യക്തതയാവശ്യപ്പെട്ട് വ്യക്തിനിയമ ബോര്‍ഡിന്റെ അഭിഭാഷകന് കോണ്‍ഗ്രസ് നേതാവായ കപില്‍ സിബലാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാറിനെ സമീപിച്ചത്. 395 പേജുള്ള വിധിന്യായത്തിലെ അവസാന പേജ് ഹാജരാക്കിയ സിബല്‍, ഇതിലെ പരാമര്‍ശങ്ങള്‍ ബെഞ്ചിലെ ഭൂരിപക്ഷ തീരുമാനം പ്രതിഫലിപ്പിക്കുന്നില്ലെന്ന് ആരോപിച്ചു. എന്നാല്‍ വിധി വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്നും കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നുമായിരുന്നു വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: