ന്യൂദല്‍ഹി: സിറിയയിലെയും ഇറാഖിലെയും ഐഎസ് ക്യാമ്പില്‍ 17 മലയാളി മുസ്ലിം ഭീകരരെന്ന് മൊഴി. അടുത്തിടെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്ത കണ്ണൂര്‍ സ്വദേശിയായ ഐഎസ് ഭീകരന് ഷാജഹാന്റേതാണ് വെളിപ്പെടുത്തല്‍. സിറിയയിലെ ഐഎസ് കേന്ദ്രത്തിലേക്ക് കടക്കുന്നതിനിടെ തുര്‍ക്കിയില്‍ പിടിയിലായ ഷാജഹാനെ നാടുകടത്തുകയായിരുന്നു. സിറിയയിലെത്തിപ്പെട്ട തന്നോടൊപ്പമുണ്ടായിരുന്ന മലയാളികളെക്കുറിച്ചും ഷാജഹാന് മൊഴി നല്‍കിയിട്ടുണ്ട്.
മതംമാറ്റത്തിനിരയായ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുള്‍പ്പെടെ ഇരുപതോളം മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പിലുള്ളതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ഐഎസ് റിക്രൂട്ട്മെന്റില്‍ രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള എണ്‍പതോളം പേര് ഐഎസ് കേന്ദ്രങ്ങളിലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതില്‍ ഏറെയും മലയാളികളാണ്. ഗള്‍ഫില്‍ നിന്ന് നാടുകടത്തപ്പെട്ടവരും ഇതിലുണ്ട്. 54 പേര് രാജ്യത്ത് ഐഎസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
കേരളത്തില്‍ മതംമാറ്റ ഭീകരതക്ക് നേതൃത്വം നല്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ് ഷാജഹാന്. പോപ്പുലര്‍ ഫ്രണ്ട് നേതാവായ സമീറാണ് പ്രവര്‍ത്തകരായ ഷജിലിനും മനാഫിനുമൊപ്പം ഐഎസ്സില്‍ ചേരാന്‍ ഷാജഹാന് നിര്‍ദ്ദേശം നല്‍കിയത്. സമീര്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ വര്‍ഷം ജനവരിയില്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം എന്‍ഐഎ അറസ്റ്റ് ചെയ്ത സഫ്വാനുമായും ഷാജഹാന് ബന്ധപ്പെട്ടിരുന്നു.
ഇറാന് വഴിയോ തുര്‍ക്കി വഴിയോ സിറിയയിലെത്തുന്നതിനായി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിക്കാന്‍ മലേഷ്യയിലേക്കാണ് ആദ്യം ഷാജഹാന് പോയത്. ശ്രമം വിജയിക്കാതായതോടെ ചെന്നൈയില്‍ മടങ്ങിയെത്തി. ഇതിനിടെ ദുബായിയിലൂടെ സിറിയയിലെത്തിയ മലയാളി ഭീകരനായ മനാഫ് ഷാജഹാനോട് വീണ്ടും മലേഷ്യയിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷാജഹാനും ഷജിലും മലയാളികളായ റാഷിദിനും മിദ്ലാദിനുമൊപ്പം ഇറാനിലൂടെ തുര്‍ക്കിയിലെത്തി. റാഷിദും മിദ്ലാദും പോലീസ് പിടിയിലായി തിരിച്ചയക്കപ്പെട്ടു.
വ്യാജ അഭയാര്‍ത്ഥി കാര്‍ഡുമായി ഷാജഹാനും ഷജിലും സിറിയന്‍ അതിര്‍ത്തിയിലെത്തിയെങ്കിലും ഷാജഹാന്റെ ഭാര്യയുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട പോലീസ് മടക്കിയയച്ചു. ഷജില്‍ സിറിയയിലേക്ക് കടന്നു. വീണ്ടും ചെന്നൈയിലെത്തിയ ഷാജഹാന് വ്യാജപാസ്പോര്‍ട്ടുമായി തായ്ലന്റിലെത്തി അബ്ദുള്‍ ഖയൂം, അബ്ദുള്‍ റസാഖ് എന്നീ മലയാളികള്‍ക്കൊപ്പം സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഖയൂം സിറിയയിലെത്തി. റസാക്കും ഷാജഹാനും പരാജയപ്പെട്ടു.
പിന്നീട് ഷാജഹാനെ തുര്‍ക്കി അധികൃതര്‍ പിടികൂടി നാടുകടത്തി. തിരിച്ച് ദല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ ഹിന്ദു നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി നേരത്തെ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: