ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എ.ജി. പേരറിവാളന് 21 വര്‍ഷത്തിനു ശേഷം പരോള്‍.
അസുഖബാധിതനായ അച്ഛനെ ശുശ്രൂഷിക്കാന്‍ ഒരു മാസത്തേക്കാണ് തമിഴ്നാട് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്.
അമ്മ അര്പുതമ്മാളാണ് മകന്റെ പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. പേരറിവാളന്റെ അച്ഛന് ഗനശേഖരന് ദീര്‍ഘനാളായി കിടപ്പിലാണ്. ഇന്നലെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: