ന്യൂദല്‍ഹി : പ്രതിപക്ഷത്ത് വിള്ളല്‍ രൂക്ഷമാകുന്നു. ബിഹാറില്‍ ലാലുപ്രസാദ് ബിജെപി ക്കെതിരെ സംഘടിപ്പിക്കുന്ന റാലിയില്‍ പ്രമുഖ പ്രതിപക്ഷ മുഖങ്ങളൊന്നും പങ്കെടുക്കില്ല. സോണിയാ ഗാന്ധിയും മായാവതിയും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കികൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
ഈ മാസം 27നാണ് ബിഹാറില്‍ ലാലുപ്രസാദിന്റെ നേതൃത്വത്തില്‍ ഗാന്ധി മൈതാനത്ത് ദേശ് ബച്ചാവോ ബച്പ ഭഗാവോ എന്ന ബഹുജന റാലി സംഘടിപ്പിക്കുന്നത്. പ്രതിപക്ഷത്തെ രണ്ട് പ്രമുഖ നേതാക്കള്‍ പിന്മാറിയത് റാലിക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ബിഎസ്പി നേതാവ് മായാവതിയെയും എസ് പി നേതാവ് അഖിലേഷ് യാദവിനെയും ഒരു വേദിയില്‍ കൊണ്ടുവരുമെന്ന് ലാലു പ്രസംഗിച്ചിരുന്നു. എന്നാല്‍ അഖിലേഷ് ഉണ്ടെങ്കില്‍ റാലിയ്ക്ക് ഇല്ലെന്ന നിലപാടാണ് മായാവതിയുടെത്.
അതെസമയം റാലിയ്ക്ക് പൊതു ജനങ്ങളെ സംഘടിപ്പിക്കുന്നതിനും ബുദ്ധിമുട്ടുകയാണ് ആര് ജെ ഡി നേതാക്കള്‍. അഴിമതിയില്‍ മുങ്ങി കുളിച്ച് പ്രതിച്ഛായ നഷ്ടപ്പെട്ട് നില്ക്കുന്ന ആര്‍ജെഡിയോട് ഒപ്പം നില്ക്കാന് സാധാരണക്കാരായ ജനങ്ങള്‍ വിസമ്മതിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: