കണ്ണൂര്‍: 30 ന് നടക്കുന്ന കണ്ണൂര്‍ യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തു നിന്ന് വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാട്ടി യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, ഡയരക്ടര്‍ ഓഫ് സ്റ്റുഡന്‍സ് സര്‍വ്വീസ് എന്നിവര്‍ക്ക് എബിവിപി പരാതി നല്കി. ചെണ്ടയാട് എംജി കോളേജില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞതിന് ശേഷം എസ്എഫ്ഐക്കാര്‍ പത്രിക സമര്‍പ്പിച്ചു. 3 മണിക്ക് നല്‍കേണ്ട നോമിനേഷന് 5 മണിക്കാണ് നല്‍കിയത്. എബിവിപിക്ക് വിജയസാധ്യതയുള്ള കോളേജില്‍ പിന്നീട് തെരഞ്ഞെടുപ്പ് മാറ്റുകയാണ് ചെയ്തത്.
പാലയാട് ക്യാമ്പസില്‍ എഡിറ്റര്‍ പോസ്റ്റിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന് അശാസ്ത്രീയമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളുകയും ചെയ്തു. മത്സരിക്കേണ്ട പോസ്റ്റ് എഴുതേണ്ട വിധം കോളേജ് നോട്ടീസ് ബോര്‍ഡില്‍ നിന്ന് കീറിക്കളയുകയും മാതൃക എബിവിപി പ്രവര്‍ത്തകര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തു. ഇതിനെതിര പരാതി നല്കാന് ശ്രമിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ ഡോ.അരുണ്‍ എബിവിപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരം നിലപാട് സ്വീകരിച്ച അരുണിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ എബിവിപി സ്ഥാനാര്‍ത്ഥിയുടെ ഐഡി കാര്‍ഡ് മോഷ്ടിച്ച് ആള്‍മാറാട്ടം നടത്തി വിദ്യാര്‍ത്ഥി പോലും അറിയാതെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. ഇതിന് പിന്നില്‍ ഇലക്ഷന് റിട്ടേണിങ് ഓഫീസര്‍ പ്രകാശന്റെ നേതൃത്വത്തിലുള്ള അധ്യാപകരും എസ്എഫ്ഐക്കാരുമാണ്. അധികൃതര്‍ ഇടപെട്ട് അവസരം നിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: