കൊച്ചി: വരുമാനസമാഹരണത്തിന്റെ അടിസ്ഥാനത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാള്. പിജിഎസ് വേദാന്ത ഹോട്ടലില്‍ ജന്മഭൂമി സംഘടിപ്പിച്ച ഗ്രേറ്റര്‍ കൊച്ചിന് എക്കണോമിക് ഫോറത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി.
ജിഎസ്ടി നടാപ്പാക്കിയ ശേഷമുള്ള ധനസമാഹരണത്തിന്റെ കണക്കുകള്‍ രണ്ടാഴ്ചയ്ക്കകം സമിതി പരിശോധിക്കും. കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത് അനുസരിച്ചുള്ള വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ നിരക്കുകള്‍ കുറയും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ജിഎസ്ടി എന്നത് കുടുംബത്തിലേക്ക് പുതുതായി എത്തിയ മരുമകളെ പോലെയാണ്. ചില പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അമ്മായിയമ്മ തന്നെ പരിഹരിക്കും. എന്ത് പ്രശ്നമുണ്ടായാലും മരുമകളെ ഡിവോഴ്സ് ചെയ്യുന്ന സ്ഥിതി ഉണ്ടാവില്ല. ജിഎസ്ടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം ശ്രീദാസ് സ്വാഗതവും കൊച്ചി യൂണിറ്റ് മാനേജര്‍ കെ.കെ നവീന്‍ നന്ദിയും പറഞ്ഞു. മാനേജിങ് എഡിറ്റര്‍ കെ.ആര് ഉമാകാന്തന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: