തിരുവനന്തപുരം: നെല്ലിയാമ്പതി പ്രശ്നത്തില്‍ പി.സി. ജോര്‍ജും എം.എം ഹസനും ഒരേ തൂവല്പക്ഷികളെന്നു വി.ഡി. സതീശന് എംഎല്‍എ. ഹസന്റെ അഭിപ്രായത്തോടെ ഇതാണ് തെളിഞ്ഞിരിക്കുന്നതെന്നു സതീശന് പറഞ്ഞു. തങ്ങളുടെ പരിസ്ഥിതി സംരക്ഷണ നിലപാടുകള്‍ക്കു രാഷ്ട്രീയ ചരിത്രം തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരേ ഒരു അഭിമുഖത്തില്‍ ഹസന് നടത്തിയ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു സതീശന്. കെപിസിസി വക്താവായ ഹസന് നെല്ലിയാമ്പതി പ്രശ്നത്തില്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞതില്‍ നിന്നു വിരുദ്ധമായ നിലപാടാണു സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിന് എതിരായി സംസാരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഹസന് വ്യക്തമാക്കണമെന്നും വി.ഡി. സതീശന് ആവശ്യപ്പെട്ടു.
ടാറ്റയുടെ കൈയേറ്റങ്ങള്‍ ഒരു ഡസനിലേറെ തവണ തങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത ആളാണോ വക്താവായി ഇരിക്കുന്നതെന്ന കാര്യം കോണ്‍ഗ്രസാണ് ചിന്തിക്കേണ്ടതെന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: