ആലപ്പുഴ: ജില്ലയിലെഗുണ്ടാ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തികള്‍ എന്നിവയ്ക്കെതിരെ നടപടികളുമായി ജില്ലാ പോലീസ്. ഇത്തരത്തില്‍പ്പെട്ട ആളുകളുടെ എല്ലാ വിവരങ്ങളും അടങ്ങിയ രേഖകള്‍ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും നിരീക്ഷിക്കുന്നതിനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ഗുണ്ടാ സ്ക്വാഡ് നിലവില്‍ വന്നു.
ജില്ലയില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നവര്‍, സ്ഥിരം കുറ്റവാളികള്‍, സാമൂഹിക വിരുദ്ധരായിട്ടുളളവര്, പ്രത്യേകപേരില്‍ ഗുണ്ടാ സംഘങ്ങളായി അറിയപ്പെടുന്നവര്‍, സജീവമായി ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, നേരത്തെ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍, പേരോടുകൂടി ഗുണ്ടാസംഘങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ തരംതിരിച്ച് ലിസ്റ്റ് ഉണ്ടാക്കുകയും, ഇവരുടെ ദൈനംദിന പ്രവര്‍ത്തികള്‍ നിരീക്ഷിക്കുകയും ചെയ്യും. ആവശ്യമായപക്ഷം കാപ്പാ നിയമ പ്രകാരം തടങ്കലില്‍ വെയ്ക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും, നാടുകടത്തുന്നതിനും, ജില്ലയില്‍ പ്രവേശിക്കാതിരിക്കുന്നതിനുളള നടപടിയും ശക്തമായി സ്വീകരിക്കുന്നതിനുവേണ്ടി യാണ് ജില്ലയില്‍ ആന്റീ ഗുണ്ടാ സ്ക്വാഡ് രൂപീകരിച്ചത്.
ഓണാഘോഷ സമയങ്ങളില്‍ ജില്ലയിലെ ക്രമസമാധാനപാലനം ഉറപ്പാക്കു ന്നതിനായി 24 മണിക്കൂര്‍ പോലീസ് പട്രോളിങ് ശക്തമാക്കും. ക്ലബ്ബുകളും മറ്റും നടത്തുന്ന ഓണാഘോഷപരിപാടികള്‍ നിരീക്ഷിക്കുന്നതിനും, അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: