പത്തനാപുരം: ബില്‍ തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് കടക്കെണിയിലായ കരാറുകാരന് ആത്മഹത്യ ചെയ്തു. ആവശ്യപ്പെട്ട കൈക്കൂലി നല്കാത്തതിനാല് അസിസ്റ്റന്റ് എഞ്ചിനീയര്‍ ബില്‍ തടഞ്ഞു വെച്ചതില്‍ മനംനൊന്താണ് ആത്മഹത്യ എന്നു ബന്ധുക്കള്‍ ആരോപിച്ചു.
പിറവന്തൂര്‍ കറവൂര്‍ കുട്ടിമാനൂര് വീട്ടില്‍ സന്തോഷി (47) നെ ഇന്നലെ രാവിലെ വീട്ടുമുറ്റത്തെ കിണറിന് കുറുകെയുളള തൂണില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വെളളപ്പൊക്ക ദുരിതാശ്വാസ പദ്ധതി പ്രകാരം പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ സെമിത്തേരി റോഡിന്റെ നിര്‍മാണം സന്തോഷ് നാല് മാസം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. ബിനാമിക്ക് കരാര്‍ നല്കുന്നതിനു വേണ്ടി അസി.എഞ്ചിനീയര്‍ മുന്‍കൈ എടുത്തു. ഇത് നടന്നില്ല. ഇതോടെ സന്തോഷിനോടുള്ള വിരോധം വര്‍ധിച്ചതായി ബന്ധുക്കള്‍ പറയുന്നു.
നിരവധി തവണ ബില്ല് മാറാന്‍ സമീപിച്ചങ്കിലും തയ്യാറായില്ല. പിന്നീട് ബിഡിഒയ്ക്ക് സന്തോഷ് പരാതി നല്കി. എട്ട് ലക്ഷം രൂപയാണ് ബില്ല് മാറി ലഭിക്കാനുള്ളത്. കടബാധ്യത മൂലം മൂന്ന് ദിവസം വീട് വിട്ട് മാറി നിന്നിരുന്ന സന്തോഷ് വ്യാഴാഴ്ചയാണ് വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തിരികെ എത്തിയത്.
ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി ബ്ലോക്ക് അസി. എഞ്ചിനീയറാണന്ന് ഭാര്യ ശശികല പറഞ്ഞു. വലിയ തുക കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായും ശശികല പറഞ്ഞു. അസി. എഞ്ചിനീയര്‍ക്കെതിരെ ബന്ധുക്കള്‍ പത്തനാപുരം പോലീസിന് പരാതി നല്കി.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മകന്: സന്ദീപ്.
ജലസേചന വകുപ്പില്‍ നിന്നും ഒരു കോടിയോളം രൂപയുടെ ബില്ല് മാറി കിട്ടാനുളളതിനെ തുടര്‍ന്ന് കരാറുകാരന് ആര്യന്‍ങ്കാവ് സ്വദേശി എ. അഗസ്റ്റിന് ( 43) ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: