ചാരുംമൂട്: അപൂര്‍വ്വ ഇനത്തില്‍പ്പെട്ട നാല് ആമയും വില്പനക്ക് കൊണ്ടു പോകുകയായിരുന്ന അറുപത് പൊതി കഞ്ചാവുമായി അടൂര്‍ സ്വദേശി പ്രശാന്ത്(32) നൂറനാട് റേഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ന് കരിമുളയ്ക്കല്‍ ജങ്ഷനു സമീപം കെപി റോഡില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കു സഹിതമാണ് പിടിയിലായത്.
അടൂര്‍ പെരിങ്ങാട് അമ്മക്കട്ടുകര പ്രകാശ് ഭവനത്തില്‍ പ്രശാന്ത് കഴിഞ്ഞ ഏറെ നാളായി ചുനക്കര, നൂറനാട്, ചാരുംമൂട് ഏരികളില്‍ കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കി വന്നിരുന്നതായി എക്സൈസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
ആവശ്യക്കാര്‍ക്ക് കഞ്ചാവ് പൊതി ഒന്നിന് അഞ്ഞൂറു രൂപാ നിരക്കിലാണ് വില്പന നടത്തിവന്നത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത വിവരമറിഞ്ഞെത്തിയ കോന്നി ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാള്‍ കൊണ്ടുവന്ന ആമയെ കസ്റ്റഡിയില്‍ വാങ്ങി.
ഇയാളെപ്പറ്റി ആലപ്പുഴ എക്സൈസ് കമ്മീഷണര്‍ക്ക് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസങ്ങളായി അന്വേക്ഷണം നടത്തി വരുകയായിരുന്നു. നൂറനാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രശാന്തിനെ പിടികൂടിയത്. പ്രിവന്റിവ് ഓഫീസര്‍മാരായ കെ.പി. പ്രമോദ്, ടി.എ. വിനോദ് സി ഇ ഒ മാരായ ആര്. പ്രകാശ്, ആര്. അശോകന്, ടി.കെ. രതീഷ്, ബി. പ്രവീണ്‍ ഡ്രൈവര്‍ റമീസ് അലി എന്നിവരും ഒപ്പമുണ്ടായിരുന്നു. എക്സൈസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോന്നി ഫോറസ്റ്റ് സംഘം കുടുതല്‍ തെളിവെടുപ്പു നുവേണ്ടി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: