ആലപ്പുഴ: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ പാര്‍ട്ടി അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഇതോടൊപ്പം ദേശീയതയ്ക്കെതിരെ ജിഹാദി ഭീകരതയും വ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിന് കേരളം നഷ്ടപ്പെട്ടാല്‍ അവര്‍ ചരിത്രത്തിന്റെ ഭാഗമാകും. സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങള്‍ അവരുടെ പാര്‍ട്ടിതന്നെ കാറ്റില്‍ പറത്തുന്ന അവസ്ഥയാണുള്ളത്. പോലീസ് വേട്ടക്കാര്‍ക്കൊപ്പം അണിനിരക്കുന്ന അവസ്ഥയില്‍ പോലീസ് ഏകപക്ഷീയമായി ബിജെപി പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമം കുതന്ത്രങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ബിജെപി ജനങ്ങള്‍ക്ക് ഒപ്പം നിന്ന് സമരം ചെയ്യും. ദേശീയ പ്രസിഡന്റ് അമിത്ഷായും സംസ്ഥാന പ്രസിഡന്റ് കുമ്മനവും കേരളത്തില്‍ നടത്തുന്ന ജനരക്ഷായാത്ര 23ന് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ സിപിഎമ്മിന്റെ അന്ത്യകൂദാശ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ഡി. അശ്വനിദേവ്, എം.വി. ഗോപകുമാര്‍, പി.കെ. വാസുദേവന്‍, പാലമുറ്റത്ത് വിജയകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, ടി. സജീവ്്ലാല്‍, എല്‍.പി. ജയചന്ദ്രന്, ശ്യാമള, ഗീത രാംദാസ്, ഡി പ്രദീപ്, ആര്. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: