പീരുമേട്: പൊതുവിതരണത്തിന് റേഷന്‍ കടകളിലേക്കെത്തിക്കുന്ന സാധനങ്ങള്‍ വാതില്‍പടി വിതരണത്തിലൂടെ സ്വകാര്യ ലോബികള്‍ കൈക്കലാക്കുന്നതായി വിവരം.
അരിയും ഗോതമ്പുമടക്കമുള്ള സാധനങ്ങള്‍ റേഷന്‍ കടകളിലെത്തുന്നതിന് പകരം വന്‍തോതില്‍ മൊത്തകച്ചവടക്കാരുടെ കൈയിലെത്തുന്നുവെന്നാണ് ആരോപണം ഉയരുന്നത്. വാതില്‍പടി വിതരണത്തിനായി സപ്ലൈകോ എടുത്തിരിക്കുന്ന വാഹനങ്ങള്‍ അരി മൊത്തക്കച്ചവട വ്യാപാര ലോബിയുടെതാണെന്നും ആക്ഷേപമുണ്ട്.
മറ്റ് വാഹന ഉടമകളെ ടെണ്ടര്‍ എടുക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയാണ് ടെണ്ടര്‍ കൈക്കലാക്കിയത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ വാഹനങ്ങള്‍ ഓടി തുടങ്ങിയതിലും ദുരൂഹതയുണ്ട്. സ്ഥിരമായി റേഷന്‍ സാധനങ്ങള്‍ കടത്തി മൊത്ത കച്ചവടക്കാര്‍ക്ക് കൈമാറുന്ന സംഘങ്ങളാണ് ഇതിന് പിന്നിലുമുള്ളത്. മുന്‍പ് റേഷന്‍ കടകളില്‍ നിന്നും ശേഖരിച്ചിരുന്ന സാമഗ്രഹികളാണ് മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നത്. വാതില്‍പ്പടി സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനാവാതെ വന്നാല്‍ ഗുണനിലവാരമുള്ള സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ സ്വകാര്യ കമ്പനികളുടെതായി മാര്‍ക്കറ്റിലെത്തും. സപ്ലൈകോയുടെ സംഭരണ ശാലയില്‍ നിന്നും റേഷന്‍ കടകളിലേക്ക് പോകുന്ന വാഹനങ്ങളില്‍ സപ്ലൈകോ ജീവനക്കാരന് വേണമെന്നാണ് നിര്‍ദേശം.
ഇത്തരത്തില്‍ കൂടെ പോകുന്നതിന് സപ്ലൈകോയില്‍ വേണ്ടത്ര ജീവനക്കാരില്ല. കുട്ടിക്കാനത്തുള്ള സപ്ലൈകോ സംഭരണ ശാലയില്‍ നിന്നും സാമഗ്രഹികള്‍ കടകളില്‍ എത്തിക്കാന്‍ പത്ത് വാഹനങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ഇവിടെ അഞ്ച് ജീവനക്കാര്‍ മാത്രമാണുള്ളത്. റേഷന്‍ കാര്‍ഡ് തിരുത്തലടക്കം ഓഫീസ് ജോലി കൂടുതലായതിനാല്‍ ആരെയും ഇപ്പോള്‍ വാഹനങ്ങളിി
ല്‍ വിടാനാവുന്നില്ല. ഇങ്ങനെ വന്നാല്‍ സപ്ലൈകോയുടെ സംഭരണ ശാലയില്‍ നിന്നും സാധനങ്ങളുമായി ഇറങ്ങുന്ന വാഹനം റേഷന്‍ കടകളിലെത്തുന്നത് ഉറപ്പാക്കാനാവാതെ വരും. നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: